ഉറക്കത്തില്‍ വേരുകളൂരി
കൊമ്പുകളുലച്ച് കൊന്ന
പകയാവുന്നു
വീട്ടുമുറ്റം നിറഞ്ഞ
ഞാവള്‍ പെരുമരം !
ശിഖരങ്ങള്‍ പൂക്കളാല്‍
നിബിഢമാവുന്നു.
ഇലപ്പച്ച തൂര്ന്ന്
ഇരുട്ടിന്റെ പൊട്ടുകള്‍
പഴങ്ങളായും മരപ്പക
നടന്നടുക്കുന്നു.
പാഴ്മരമെന്നു തിടമ്പേറിയ
ഇരുമ്പൊച്ചയെ മുറിക്കുന്നുണ്ടത്!
വിളയേണ്ടിടത്തേയ്ക്ക്
വിത്തുകള്‍ കൊത്തുന്ന
കിളികള്‍ മഴുവായ്ക്കരം വെച്ച
ചിന്തയെ ഉലയ്ക്കുന്നു !
പൊടുന്നനെ പേക്കിനാവതിന്‍
പഴച്ചവര്‍പ്പിനെ പറയാതെ
പകലിന്റെ വെയില്‍വക്കു
തട്ടിയൊരു കൊള്ളിമീനിന്റെ
ജീവിതമാവുന്നു.
പ്രാതലിന് അടുക്കളയിലൊരു
മരത്തിന്റെ അസ്ഥികള്‍
കത്തുമ്പോള്‍ മരങ്ങളുടെ
ചാര്‍ട്ടെഴുതുന്ന മകള്‍ക്ക്
വംശഹത്യയിലേയ്ക്കൊരു
പേരിനേ ചൂണ്ടുന്നു...
ഞാവളെന്നെന്റെ ദംഷ്ട്രകള്‍
ചിരിക്കുന്നു !
ചിത്രം: കടപ്പാട് ഗൂഗിള്‍
8 comments:
മുമ്പൊന്നും മരങ്ങള്‍ക്ക് പകയുണ്ടായിരുന്നില്ല. ഇപ്പോള്‍ മരങ്ങള്‍ക്കും...
വായനില്‍ സന്തോഷം... അജിത്
നന്നായിരിക്കുന്നു കവിത.
ആശംസകള്‍
പ്രിയപ്പെട്ട തങ്കപ്പേട്ടന് .....സന്ദര്‍ശനത്തിനും
അഭിപ്രായത്തിനും നന്ദി
വീണ്ടും കാണാം
ഇരിപ്പിടം കാണുക.....
http://irippidamweekly.blogspot.com/2012/06/blog-post_23.html
മരപ്പക എന്ന ചിന്ത വ്യത്യസ്തം ...
ആശംസകള്‍. വീണ്ടും വരാം..
മുഴുവനായും പിടികിട്ടിയില്ല..
ആശയത്തിന് ആശംസകൾ..
Post a Comment